2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഹൈസ്ക്കൂള്‍ കാലത്തെ പ്രണയം അഥവാ പ്രണയപ്പനി ...!!

പോസ്റ്റ്മാൻ വേലായുധൻചേട്ടൻ സൈക്കിളിൽ കത്തുകളുമായി പോകുമ്പോൾ കൗതുകത്തോടെ ചെറുപ്പത്തിൽ നോക്കിനിൽക്കുമായിരുന്നു.
കനാലിനോട് ചേർന്ന ചെമ്മണ്‍പാതയിലൂടെ സൈക്കിൾചവിട്ടിവരുമ്പോൾ ഓടി വഴിയിൽ പോയിനിൾക്കും.

എന്നെ നിരാശനാക്കികൊണ്ട് അവർ പോകുക അബൂബക്കർ ഇക്കയുടെ വീട്ടിലേക്കാകും .
കൽക്കത്തിയിലുള്ള അബൂക്കയുടെയോ മകന്റെയോ എഴുത്തുകളോ, പണമോ ആയിരിക്കും .
പണമാണെങ്കിൽ എനിക്ക് തിരിച്ചറിയാൻ സാധിക്കുമായിരുന്നു.
ബീഡിവലിച്ചു കറുത്തുകരിവാളിച്ച ചുണ്ടിലെ പുഞ്ചിരി കാണാം, ചെറിയശബ്ദത്തിൽ മൂളിപ്പാട്ടും.

പണം വന്ന സന്തോഷത്തിൽ ആസ്യാത്ത അവർക്ക് ചായകാശ് കൊടുക്കുമായിരുന്നു.
ഒരു കുപ്പി കള്ള് കുടിക്കാമെന്നുള്ള സന്തോഷമാകും അവരുടെ മുഖത്ത് .
ഞാൻ ഉമ്മയോട് പറയുമായിരുന്നു ,ഉപ്പാക്കും നാട്ടിലെ കച്ചോടം ഒഴിവാക്കി പെർഷ്യയിലെക്കൊ മറ്റോ പൊയ്ക്കൂടെ ?
രൂക്ഷത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് ചോദിക്കും അതെന്തിനാ,നിനക്കിവിടെ എന്തിന്റെ കുറവാ ?
നമ്മുടെ വീട്ടിൽ മാത്രം വേലായുധേട്ടൻ വരുന്നില്ല കത്തുകളുമായിട്ട് എന്നുള്ള ചോദ്യത്തിന് തെല്ലരിശത്തോടെ പറയും ഉമ്മ "ബാങ്കിൽ നിന്നും വരുന്നുണ്ടല്ലോ ഇടക്കിടക്ക്, ആഭരണം പണയം വെച്ചതിന്റെയും ലോണ്‍ എടുത്തതിന്റെയുമൊക്കെ" .
ബസ്റ്റോപ്പിൽ ബസ്സ് കാത്തുനിക്കുമ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു തക്ബീർ ബസ്സിൽ നിന്നും അതിലെ ജീവനക്കാരാൻ വലിച്ചെറിയുന്ന ഒരു ചാക്ക്,
അത് പ്രതീച്ചിട്ടെന്നോണം വേലായുധൻ ചേട്ടനും, പിന്നെ കുറച്ചുപേരും .അവരതെട്‌തുകൊണ്ട് അകത്തെക്ക് പോകുമ്പോൾ ആകാംഷയോടെ കുറച്ചാളുകൾ പുറത്തുനിൽപ്പുണ്ടാകും.
ആയിടക്കാണ് അടുത്തവീട്ടിലേക്കു പരീക്ഷഅവധിസമയത്ത് വെളുത്തുമെല്ലിച്ച പൂച്ചകണ്ണുള്ള സുന്ദരിയുടെ വരവ് .
അവളുടെ ആരെയും മയക്കുന്ന ചിരിയിൽ ഞാനും വീണുപോയി,ചിരിക്കുമ്പോൾ തെളിഞ്ഞുവരുന്ന നുണക്കുഴി.
അവളോടുള്ള മുഹബ്ബത്ത് എങിനെ അവളെ അറീക്കുമെന്നുള്ള ചിന്ത എന്റെ ഉറക്കം കെടുത്തി.
അവളെന്നോട് സംസാരിക്കും,പക്ഷെ എന്റെ ഇശ്ട്ടം തുറന്നുപറഞ്ഞാൽ അവൾ നിരാകരിക്കുമോ എന്നുള്ള ഭയം.
ഒന്നുരണ്ടു കൂട്ടുകരെന്നെ കളിയാക്കികൊണ്ട് പറഞ്ഞു "സമീറക്ക്‌ നിന്നോട് ഇശ്ട്ടമുണ്ട്,അതാ നിന്നെ കാണുമ്പോൾ ചിരിക്കുന്നത്.
അതുകേട്ടപ്പോൾ കണികാപരീക്ഷണം പോലെ മനസ്സില് വിസ്ഫോടനം ഉണ്ടായി
നോട്ടുബുക്കിൽ J+S എന്നെഴുതിയിട്ടു .
അവളോടപ്പമുള്ള വിവാഹവും സ്വപ്നം കണ്ടു, ഒരു ദിവസം അവളെ കാണാനില്ല,അന്യെഷിച്ചപ്പോൾ അവളുടെ വീട്ടിലേക്ക് പോയന്നറിയാൻ കഴിഞ്ഞു.
ആകെയുള്ള സമാധാനം അവൾ ഞാൻ പഠിക്കുക്ക സ്കൂളിലാണെന്നാണ്.
അവളോടുള്ള ഇശ്ട്ടം എഴുത്തിലൂടെ അറീക്കാമെന്നു ഞാൻ തീരുമാനിച്ചു.അവൾ പഠിക്കുന്ന ഡിവിഷനും ക്ലാസും ഞാൻ മനസ്സിലാക്കിയിരുന്നു.
സ്കൂളിൽ നിന്നും കൂട്ടുകാരികളുടെ കൂടെ നടന്നുപോകുമ്പോൾ ഞാൻ നോക്കിനിൽക്കും ,ചിലപ്പോൾ അവരുടെ കണ്ണ് വെട്ടിച്ചുതിരിഞ്ഞുനോക്കി ഒന്ന് പുഞ്ചിരിക്കും ,
ആ ആവേശത്തിൽ ഞാൻ സ്കൂളിലിന്റെ മൂത്രപുരയുടെ ചുമരിൽ എന്റെ പ്രണയം കോറിയിട്ടു  ഇങ്ങിനുള്ള ചിത്രം വരച്ചുഅതിനകക്ക് J +S എന്നെഴുതിയിട്ടു .
പിറ്റേദിവസം 75 പൈസക്ക് ഒരു ഇല്ലന്റ് പൊസ്റ്റാഫീസിൽ നിന്നും വാങ്ങി,അവളുടെ പേരും ക്ലാസും ഡിവിഷനും വെച്ചു ഒരു പ്രണയലെഖനമെഴുതി.
വിവാഹഅഭ്യർത്ഥനവരെ അതിലുണ്ടായിരുന്നു,മറുഭാഗത്ത് എന്റെ പേര് വെക്കാൻ ഞാൻ മനപൂർവ്വം മറന്നു.
ദിവസങ്ങൾ ആഴ്ചകൾക്ക് വഴിമാറി,അവളെ കൂട്ടുകാരികളുടെ കൂടെ കാണുമ്പോൾ ഒന്ന് ചിരിക്കും ,
മറുപടി ഞാൻ ചോദിച്ചില്ല,അവളെ വിഷമിപ്പികെണ്ടന്നു കരുതി, തീരുമാനിക്കട്ടെ അവർ വിവാഹകാര്യം.
വാർഷികപരീക്ഷ കഴിഞ്ഞുപോകുന്ന ദിവസം എനിക്കവളെ കാണാൻ കഴിഞ്ഞില്ല,നിരാശയോടെ വീട്ടിലേക്കുവന്നു.

ഒരു മാസത്തിനു ശേഷം വീണ്ടും അവളെന്റെ അടുത്തവീട്ടിലെക്കെത്തി ,
അവളുടെ വിവാഹം ശരിയായിരിക്കുന്നു എന്നുള്ള വാർത്ത ഞെട്ടലോടെയാണ് ഞാൻ കേട്ടത് .

രണ്ടും കൽപ്പിച്ചുഞാവളോട് കത്തിന്റെ കാര്യം ചോദിച്ചപ്പോൾ അവൾ ഞെട്ടിപ്പോയി,
എന്നെ നോക്കി കരഞ്ഞും കൊണ്ട് പറഞ്ഞു "ദുഷ്ടാ നീയായിരുന്നോ അത് ചെയ്തത് ,അത് ഹെഡ്മാഷ്‌ തുറന്നുവായിച്ചു,ഉപ്പാനെ വിളിച്ചുവരുത്തി, എന്നെ വീട്ടുകാർ ഒരുപാട് ശകാരിച്ചു,പഠനം അവസാനിപ്പിക്കാൻ പറഞ്ഞു,ഞാൻ കരഞ്ഞു കാലുപിടിച്ചിട്ടാ ഒമ്പതാം ക്ലാസ് മുഴുവനാക്കിയത്, അവരന്റെ നിക്കാഹുറപ്പിച്ചു"
അതെന്റെ മനസ്സിനെ വല്ലാതെ വല്ലാതെ വേദനിപ്പിച്ചു,ഞാൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി പോസ്റ്ടുമാനെയും ഹെഡ്മാഷെയും പ്രാകിയും ചീത്തവിളിച്ചും യാഹുട്ടിക്കയുടെ പീട്യയിൽ പോയി 'അവുലുംവള്ളം' കുടിച്ചു.
അതോടുകൂടെ പോസ്റ്റ്‌ മുഖേനയുള്ള പ്രണയലേഖനം അവസാനിച്ചു.
വർഷങ്ങൾക്കുശേഷം ഞാനവളെ കണ്ടപ്പോൾ ചിരിച്ചുംകൊണ്ടവൾ ഭർത്താവിനു പരിചയപ്പെടുത്തിക്കൊടുത്തു 'ഇവാനാണ് ഞാൻ പറഞ്ഞ ജമാൽ,എന്നെ നിങ്ങളിലേക്ക് എത്തിച്ചവൻ" എനിക്കും സന്തോഷം തോന്നി,കാരണം എനിക്കും വേണ്ടി കാത്തിരിക്കുകയാനെങ്കിൽ അവൾ ആ പ്രായത്തിൽ രണ്ടു കുട്ടികളുടെ ഉമ്മ ആകുമായിരുന്നില്ല, ഞാൻ അന്നും കന്യാപുരുഷൻ ആയിരുന്നു.

2014, ഏപ്രിൽ 27, ഞായറാഴ്‌ച

ചക്ര വണ്ടി ..!!


                                      (ചിത്രം :സുനിൽ പൂക്കോട്) 


അടുത്ത വീട്ടിലെ അൻവറിനും ,സക്കീറിനുമൊക്കെ സ്വന്തമായി ചക്ര വണ്ടിയുണ്ട് .
സക്കീറിന്റെ വണ്ടിക്കു ഹോണും ലൈറ്റും ഉണ്ട് , അക്കാരണത്താൽ അവനു കുറച്ചു ഗമയും കൂടുതലാണ് , 
ഒരു റൌണ്ട് ഓടിക്കാൻ ചോദിച്ചാൽ അവൻ പുച്ഛത്തോടെ പറയും 'നീ ആദ്യം നിന്റെ ഉപ്പാന്റെ പീട്യയിൽ നിന്നും ഓരോ റൌണ്ടിനും ഓരോ നാരങ്ങമിട്ടായി വീതം കൊണ്ടുവാ"
അങ്ങിനെ കുറെ നാരങ്ങ മിട്ടായി അവൻ വായിലാക്കി , 

ഹോണ്‍ ആക്കി ഉപയോഗിച്ചിരുന്നത് "ഉജാലയുടെ കുപ്പി വെട്ടി,അതിന്റെ അടിഭാഗത്തുകൂടി ഒരു നൂലിട്ട് ഒരു ചെറിയ ആണികൊണ്ട് ചക്രവണ്ടിയുടെ തണ്ടിൽ ഉറപ്പിക്കും, എന്നിട്ട് നൂലിൽ മണ്ണണ്ണ തേക്കും ,അപ്പോൾ നൂല് വലിച്ചാൽ ഒരു ശബ്ദം വരുമായിരുന്നു.
അത് കണ്ടിട്ട് അൻവർ എന്റെ വീട്ടിലേയും,അവന്റെ വീട്ടിലേയും ഒഴിഞ്ഞ കുപ്പികൊണ്ട് ഹോണ്‍ ഉണ്ടാക്കാൻ നോക്കിയെങ്കിലും ശബ്ദം മാത്രം വരുന്നില്ല,

എനിക്കും ഒരാഗ്രഹം ഒരു വണ്ടി സ്വന്തമായി ഉണ്ടാക്കാൻ ,അതിനു ആത്യം വേണ്ടത് ഹവായി ചെരുപ്പുകളായിരുന്നു, എനിക്ക് മുന്നേ വാങ്ങിത്തന്ന ഹവായിചെരിപ്പ് തേഞ്ഞു നീലയും വെള്ളയും കളറുകൾ കൂടി ചേർന്ന രൂപത്തിലായിരുന്നു .
ഞാൻ അവരോടു കാര്യം പറഞ്ഞു ,അപ്പോൾ എന്നോട് പറഞ്ഞു 'നീ പഴയ സൈക്കളിന്റെ ടയർ വാങ്ങി ഉരുട്ടികളിച്ചോ ?
ഇങ്ങിനെയുള്ള വണ്ടിയൊന്നും സ്വന്തമാക്കാൻ നീ ആയില്ല.

എനിക്കും വാശിയായി,എങ്ങിനെയെങ്കിലും ഒരു വണ്ടിയുണ്ടാക്കി അവരുടെ മുന്നിലൂടെ ഹോണ്‍ മുഴക്കിഓടിച്ചു പോകണം.
പിന്നെയുള്ള അന്വേഷണം ഹവായിചെരുപ്പിനായിരുന്നു , 
ആയിടക്കാണ് വീടിനോട് ചേർന്ന് നിന്നിരുന്ന കോക്കനട്ട് ട്രീ വലിച്ചുകെട്ടാൻ ആളുവന്നുന്നത്.

കമ്പി ഉപയോഗിച്ച് മറ്റൊരു മരത്തിലേക്ക് വലിച്ചുകെട്ടി റ്റൈറ്റ്‌ ചെയ്യുന്നതിന് വീട്ടിലുള്ള പഴയചെരുപ്പുകളല്ലാം ഉപയോഗിച്ചകാരണം ആ പ്രതീക്ഷയും അവസാനിച്ചു.
ഉമ്മയും സഹോദരിമാരും വീട്ടിലിടുന്ന ചെരുപ്പ് കൊണ്ട് ചക്രം ഉണ്ടാക്കിയാൽ അവരെല്ലാം കൂടി സംഘം ചേർന്ന് എന്നെ ഉരുട്ടും എന്നറിയാവുന്നത് കൊണ്ട് ആ ദൌത്യത്യത്തിൽ നിന്നും പിൻമാറി.

എന്റെ സമപ്രായക്കാരനായ എളാപ്പാന്റെ മോനുമായി ഞാൻ കരാറിൽ ഒപ്പുവെച്ചു,അവൻ ചെരിപ്പ് സംഘടിപ്പിക്കും, പക്ഷെ അതുപോലെ ഒരു ചക്രവണ്ടി അവനും ഉണ്ടാക്കികൊടുക്കണം .
പിന്നെ മദ്രസയും സ്കൂളും വിട്ടുവരുമ്പോളൊക്കെ വഴിയിൽ പഴയ ചെരുപ്പുകലുണ്ടോ എന്നു നോക്കൽ പതിവായിരുന്നു.

അന്നൊക്കെ ചെരിപ്പിന്റെ വാറു പൊട്ടിയാലും ആളുകൾ പുതിയ വാറുകൾ വാങ്ങിയിടുന്ന കാരണം ചെരിപ്പ് കിട്ടാതായി.
അവസാനം എങ്ങിനെയോ കുറച്ചു ചെരിപ്പുകൾ അവൻ കൊണ്ടുവന്നു, 
ഞായറാഴ്ച ദിവസം വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ പറമ്പിന്റെ ഒരറ്റത്ത് വെച്ച് ഞങ്ങൾ ചക്രം ഉണ്ടാക്കൽ തുടങ്ങി .
ഏകദേശം ഒരു വണ്ടിക്കുള്ള ചക്രം ഉണ്ടാക്കാനുള്ള ചെരിപ്പുള്ളൂ ...

ആദ്യമൊക്കെ ചക്രം വെട്ടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ രൂപം വന്നെങ്കിലും പിന്നീട് ശരിയായി .
ചോണനുറുമ്പിന്റെ ആക്രമണം വകവയ്ക്കാതെ ഏകദേശം വണ്ടി ശരിയാക്കി.
അപ്പോൾ അവൻ പറഞ്ഞു , അവരെക്കാളും കൂടുതൽ ടയർ നമ്മുടെ വണ്ടിക്കു വേണം ,ഞാൻ ഇനിയും ചെരിപ്പ് കിട്ടുമോയെന്നു നോക്കിവരാമെന്നു പറഞ്ഞു പോയി .
അൽപ്പസമയത്തിനു ശേഷം അവൻ ഒരു ജോഡി അധികം പഴക്കമില്ലാത്ത ചെരുപ്പുമായി വന്നപ്പോൾ 'ഇതെവിടുന്നു ഒപ്പിച്ചു' എന്നുള്ള ചോദ്യത്തിന് അവൻ പറഞ്ഞു അതൊക്കെ ഉണ്ട് .നിന്നെ ഉമ്മ വിളിക്കുന്നു,വീട്ടിൽ ആരോ വന്നിട്ടുണ്ട് .
ഉം ,,, എന്നു മൂളി ഞാൻ ജോലിയിൽ മുഴുകി .

അവസാനം ഒരു വിധം വണ്ടി ശരിയായി, വിമാനം കണ്ടുപിടിച്ച "രൈറ്റ്" സഹോദരൻമാരെ പോലെ ഞങ്ങൾ കൂകി വിളിച്ചു തറയായില്ല .
അടുത്ത ലക്‌ഷ്യം ഉറുമ്പുകളുടെ ജില്ലാ സമ്മേളനം നടക്കുന്ന ഭാഗം ലക്യമാക്കി ഞാൻ വണ്ടിയുമായി കന്നിയാത്ര തുടങ്ങി.
എന്നെ ആക്രമിച്ചവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു , ഞാൻ ആക്സിലെറ്റർ നന്നായി അമർത്തി അവരുടെ സമ്മേളന സ്ഥലത്ത് അങ്ങോട്ടും ഇങൊട്ടും ഓടിച്ചു കുറെ ശത്രുക്കളെ വകവരുത്തി വിജയീഭാവത്തിൽ വീട്ടിലേക്കു ചെല്ലുമ്പോൾ ഉമ്മയും സഹോദരിമാരും അമ്മാവനും മുറ്റത്ത് .
എന്തോ തിരയുകയാണെന്ന് മനസ്സിലായി , എന്നെ കണ്ടപാടെ അവർ ചോദിച്ചു " നീ മാമന്റെ ചെരുപ്പ് കണ്ടോ"
അത് കേട്ടപാടെ എളാപ്പാന്റെ മോൻ "എന്നെ ഉമ്മ വിളിക്കുന്നു എന്നു പറഞ്ഞു വീട്ടിലേക്കു ഓടി'

അപ്പോളാണ് അമ്മാവൻ എന്റെ ചക്ര വണ്ടിയിലേക്ക് ചൂണ്ടികൊണ്ട്‌ കൊണ്ട് പറഞ്ഞത് 'ഇനീ ചെരിപ്പ് അന്യെഷികേണ്ട, അതിവന്റെ ഉരുളിനു ചക്രമായി മാറി"
അത് കേട്ടപാടെ ഉമ്മ "നിനക്ക് ഞാൻ തരമാടാ" എന്നു പറഞ്ഞു എന്നെ പിടിക്കാൻ വന്നപ്പോൾ 110 സ്പീഡിൽ വണ്ടി ഉപേക്ഷിച്ചു ഞാനോടി,

ദൂരെ നിന്ന് ഞാൻ നോക്കുമ്പോൾ അമ്മാവൻ നഗ്നപാതനായി നടന്നു പോകുന്നു, എന്റെ വണ്ടി പീസ്‌ പീസാക്കി മുറ്റത്ത് നിന്നും പറമ്പിലേക്ക് വലിച്ചെറിഞ്ഞു അകത്തേക്ക് പോകുന്ന ഉമ്മയും .

ബാല്യകാല ഓർമ്മകൾ !!

ഇടശ്ശേരിയിലെ ബാല്യം എനിക്കൊരു തടവറയായിരുന്നു ,
ഇടശ്ശേരിയിലെ വീട്ടിലും വളപ്പിലും മാത്രം കളിച്ചുല്ലസിക്കാൻ അനുമതി.
വീടിനോട് തൊട്ടടുത്തുള്ള കനാലിൽ നിറയെ വെള്ളമുണ്ടാകും ,എല്ലാവരും അവിടെ പോയികുളിക്കും ,ചൂണ്ടയുമായി മീനിനെ പിടിക്കും ,
നീർകോലികളെ കല്ലെറിയും .കനാലിനോട് ചേർന്നുള്ള പാടത്ത് പോയി ഞെണ്ടിനെ പിടിച്ചു,തെങ്ങോലയുടെ നാരുകൊണ്ട് അതിന്റെ കാലിൽ കെട്ടി എനിക്ക് കളിക്കാൻ കൊണ്ട്വന്നു തരും .

അതിന്റെ കാലുകൊണ്ടുള്ള ഇറുക്കൽ കിട്ടുമ്പോൾ അതിനെ കൊന്നു കോഴിക്ക് തിന്നാൻ കൊടുക്കും,
വീട്ടിൽ നിന്നും 600 മീറ്റർ ദൂരം മാത്രമേ ഭാരതപുഴയിലേക്ക് ദൂരമുള്ളൂ .
ബന്ധുക്കളാരെങ്കിലും വിരുന്നുവന്നാൽ ,രാത്രി ഉപ്പ പീട്യ അടച്ചുവന്നാൽ കുളിക്കാൻ പോകുംപുഴയിലേക്ക്‌ ,അപ്പോൾ എന്നെയും കൂടെ കൂട്ടും .
വെള്ളത്തിലൂടെ അവരൊക്കെ നീന്തികുളിക്കുന്നത് കാണുമ്പോൾ പലപ്പോഴും അസൂയയും ദേഷ്യവും കാരണം ഞാൻ കരയുമ്പോൾ ഉപ്പ എന്നെയും നീന്താൻ പഠിക്കും ,
ഉപ്പയുടെ കൈ വെള്ളയിൽ കിടന്നു വെള്ളത്തിൽ വെറുതെ കൈ കാലിട്ടടിക്കും.

ഉമ്മയുടെ വീട്ടിലേക്ക് പോയാല് അവിടെയുള്ള തോട്ടത്തിലാകും കൂടുതൽ സമയവും ,ആണ്ടിലോരിക്കലേ അവിടെ പോയി കൂടുതൽ താമസിക്കാറുള്ളൂ.
അമ്മാവൻമാരെ വല്യുമ്മ പ്രത്യേകം ട്രെയിനിംഗ് കൊടുത്തിട്ടുണ്ടാകും ,അവനെ വഴക്ക് പറയരുത് ,അടിക്കരുത് എന്നൊക്കെ.

തോട്ടത്തിലെ വെറ്റിലകൃഷിയിലൂടെ നടന്നു അതിന്റെ വള്ളികളൊക്കെ പൊട്ടിക്കും, കശുമാവിൻ ചുവട്ടിലെ താഴെ വീണുകിടക്കുന്ന കശുമാങ്ങകൾ കഴിച്ചു വസ്ത്രത്തിൽ കറയാകും, തോട്ടത്തിലൂടെ ചുമ്മാ ആഭാസം കാണിച്ചുനടക്കുന്ന കോഴികളെ കവുങ്ങിന്റെ ചുവട്ടിൽ വീണുകിടക്കുന്ന അടക്കകൊണ്ട് എറിയും.

കശുവണ്ടികൾ പൊറുക്കി കോരുചേട്ടന്റെ പെട്ടിക്കടയിൽ കൊണ്ടുപോയി വിറ്റു മിട്ടായിവാങ്ങും.
അവിടെയും വലിയ രണ്ടു കുളങ്ങൾ ഉണ്ട് ,ആ പരിസരത്തേക്ക് പോകരുതെന്ന് അമ്മാവൻമാരുടെ കർശനനിർദേശം ഞാൻ അംഗീകരിച്ചിരുന്നു,
പലപ്പോഴും കണ്ണിമാങ്ങ തിന്നു അതിന്റെ കറ വായിൽ ആയി ചുണ്ട് പലപ്പോഴും പൊള്ളുമാമായിരുന്നു ,അതിനു വല്യുമ്മ വെളിച്ചണ്ണ തേച്ചുതരും .

വാഴകളും , വെറ്റിലകൃഷിയും,കവുങ്ങുകളും മറ്റുമരങ്ങൾ കൊണ്ടും നിറഞ്ഞ ആ തോട്ടത്തിൽ സൂര്യപ്രകാശംപോലും വളരെ നാണിച്ചാണ് കടന്നുവരാരുള്ളത് , എല്ലാവരും കുളത്തിൽ നീന്തികുളിക്കുന്നത് കാണുമ്പോൾ എനിക്കും അതുപോലെ കുളിക്കണമെന്ന് ആശയുണ്ടന്കിലും അവരുടെയെല്ലാം ഭീഷണിക്ക് മുന്നിൽ ഞാൻ കീഴടങ്ങും.

ഏഴുമക്കളിൽ ഏറ്റവും ഇളവൻ ആയതുകൊണ്ടാകാം അഞ്ചുസഹോദരിമാരും ജേഷ്ട്ടനും കൂടുതൽ സ്നേഹിച്ചുവഷളാക്കിയത് .
പറമ്പിന്റെ തെക്കേമൂലയിൽ ഒരു കുളമുണ്ടായിരുന്നു,അവിടെ ചെറുപ്പത്തിൽ അവരെല്ലാം കുളിക്കാൻ പോകുമ്പോൾ എന്നെ കൂട്ടില്ല , അതിനുള്ള ദേഷ്യം ഞാൻ പലപ്പോഴും തീർത്തിരുന്നതു അവർക്ക് മാറിയുടുക്കാനുള്ള വസ്ത്രങ്ങളിൽ മൂത്രമൊഴിച്ചു ഞാൻ പ്രതികാരം വീട്ടും.

അതിന്റെ കാരണം അവർ പറയുന്നത് ഞാൻ ഒരിക്കൽ മരിച്ചുജീവിച്ചവനാണ് എന്ന് ,
മൂന്നുവയസ്സ് പ്രായമുള്ളപ്പോൾ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു ഞാൻ ആ കുളത്തിൽ പോയി,കുറച്ചുകഴിഞ്ഞ് എന്നെ അവർ അന്യേഷിച്ചുനടക്കുന്നു .
പറമ്പിന്റെ ഏതു മൂലയിലാണെങ്കിലും "കുഞ്ഞുട്ടിമോനെ" എന്നു വിളിച്ചാൽ ഞാൻ വിളികേട്ട് ഓടിവരുമായിരുന്നു . അങ്ങിനെയാണ് ഇപ്പോഴും അവർ വിളിക്കുന്നത്‌.
അന്യേശണത്തിനൊടുവിൽ കുളത്തിൽ മുങ്ങിതാഴ്ന്നുപോകുന്ന എന്നെ അവർ കണ്ടെത്തി, അബോധാവസ്ഥയിലായിരുന്ന ഞാൻ പിന്നെ എങ്ങിനെയോ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

അതിനു ശേഷം പിന്നീട് ആ കുളം മണ്ണിട്ട്‌ തൂർത്തുവാഴവെച്ചു. അന്ന് എന്നെ കണ്ടില്ലങ്കിൽ ഇന്നു ഞാൻ മണ്ണിനുവളമായി മാറിയാനെ ..
നിങ്ങൾക്ക് മുഖപുസ്തകത്തിൽ എന്നെ സഹിക്കുകയും വേണ്ടായിരുന്നു . നിങ്ങളുടെ വിധി ,നിങ്ങൾ അനുഭവിക്കുക.

#ഇടശ്ശേരി എന്നത് എന്റെ സ്ഥലമല്ല , ഞങ്ങളുടെ കുടുംബപേരാണ് , അങ്ങിനെയുള്ള ഒരു സ്ഥലമുണ്ടെന്നു കരുതി അവിടെ എന്നെ അന്യേശിക്കേണ്ട

2014, ഏപ്രിൽ 7, തിങ്കളാഴ്‌ച

വേശ്യയുടെ മകൾ ..!

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ;
അവളെയും കൂട്ടി വിൽപ്പനക്ക്
വെച്ചിട്ടുണ്ട്,തെരുവ് കമ്പോളത്തിൽ
നിസ്സഹായാതോടെ ഒരമ്മ .

വിലപേശുന്നവന്റെ മുഖത്തുകാണാം;
ഇരയെ വലയിലാക്കാൻ വ്യഗ്രത കാട്ടുന്ന
വേട്ടക്കാരന്റെ ക്രൂര ഭാവം.
വാങ്ങുന്നവനൊ, ഉപഭോഗ വസ്തുവിന്റെ-
മൂല്യം തിട്ടപ്പെടുത്തുന്നതിന്റെ തിരക്കിലും.

ആരുടെയോക്കയോ നഖ ദ്രംഷ്ട്ടകൾ,
അവളുടെ മേനിയിൽ പതിഞ്ഞെങ്കിലും
എരിയുന്ന കനല് ,തെരുവിലെറിഞ്ഞ-
അച്ഛനോടും ,നീതി നിഷേധിച്ച -
സമൂഹത്തോടുമായിരുന്നു .

2014, ഫെബ്രുവരി 11, ചൊവ്വാഴ്ച

ഓർമ്മപ്പെടുത്തൽ ..!!

ഉടലിനോടാണ് നിൻ പ്രണയമെങ്കിൽ 
നീ അറിയുക, നാല് നാളുകൊണ്ട് മുഷിയും 
മഴയിലും, ഹേമന്തത്തിലും വിറക്കും 
ഗ്രീഷ്മത്തിന്റെ ചൂടിൽ വെന്തുരുകും 
പ്രാണൻ വെടിഞ്ഞാൽ,മണ്ണോടുചേർന്നാൽ വളമാകും.

കവിതയെ പ്രണയിച്ചു പിടയും സഖീ 
കവിത വെറുമൊരു ഉടുപ്പാണെന്നറിയുക 
വിരഹത്തിന്റെ,നൊമ്പരത്തിന്റെ മേലങ്കി,
മോഹങ്ങളെല്ലാം കവിതതൻ പിടലിൽ
ഒടുങ്ങുമെങ്കിൽ വ്യാമൊഹമീ പ്രണയം

വിത്തിൽ നിന്നും പരിണമിച്ച
വൃക്ഷമാണ് ഞാൻ,ശിഖിരങ്ങളിൽ
പ്രണയത്തിന്റെ പൂക്കളും കാണും
അതിന്റെ ഗന്ധം ശ്വസിക്കുന്ന നീ
ഒരുനാൾ പോകും യാത്രപോലും പറയാതെ
അന്ന് വിരഹത്തിന്റെ വേദനയിൽ
പൂക്കളെല്ലാം പൊഴിഞ്ഞു മണ്ണോടുചേരും .

2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഷുക്കൂറിന്റെ ആദ്യരാത്രി ...!!


നാട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെയും,വാഴതോട്ടത്തിൽ നിന്നും വാഴകുലകളും,തെങ്ങുകളിൽ നിന്നും ഇളനീരും അപ്രതീക്ഷമായികൊണ്ടിരിക്കുന്ന സമയത്താണ് ഷുക്കൂറിന് പേർഷ്യയിലെക്കു പോകാനുള്ള വിസവന്നത്,
നീണ്ട മൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കമ്പനി അനുവദിച്ചലീവിൽ അവൻ നാട്ടിലേക്ക് പോന്നു.
പോകുമ്പോൾ 2 അമേരിക്കൻ തലയണകളും,ഒരു വലിയ ബ്ലാങ്കറ്റും പെട്ടിയിൽ നീറക്കാൻ അവൻ മറന്നില്ല.
കാരണം അവനും ഒരു പെണ്ണ് കെട്ടാനുള്ളമോഹമുണ്ട്.
ഇതൊക്കെ കണ്ടിട്ടെങ്കിലും വീട്ടുകാർ വിവാഹത്തിനു മുന്നിട്ടിറങങ്ങട്ടെയെന്നു അവൻ കരുതി.
ശുക്കൂർ ആളത്ര സുന്ദരൻ അല്ലങ്കിലും പത്താംക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് കൊണ്ട് ആളൊരു പരിഷ്കാരിയാ.
അതുകൊണ്ട് തന്നെ ബ്രോകർമാർ ആകെ ഹലാക്കിന്റെ അവുലുംകഞ്ഞി (ബുദ്ധിമുട്ടി)യായിരുന്നു.
കാണിച്ചുകൊടുക്കുന്ന പെണ്ണിനെയൊന്നും അവനു പറ്റില്ല.
അവന്റെ ഡിമാന്റ് ബെളുത്ത പെണ്ണാകാണാം,നല്ല ചൊർക്കുമാണം,മുടി സൂസന്റെ (കൂടെ ജോലി ചെയ്യുന്ന ഫിലിപ്പെനി) മുടിപോലെ വേണം,
അതിലുപരി അവൾ സ്ലിം ആയിരിക്കണം .
ഒനാണങ്കിലോ തടിച്ചുകറുത്തു ശീമപന്നിയെപ്പോലെയും.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

മരണാനന്തരം ...!!



(ഫോട്ടോ : ഗൂഗിളിൽ നിന്നും )

അമ്മയോട് ...
ഞാനറിഞ്ഞിരുന്നില്ല,ബാല്യത്തിൽ
വിശന്നു കരഞ്ഞപ്പോൾ കലങ്ങിയ കണ്ണുകൾ
കൊണ്ട് ഊട്ടിച്ച കഞ്ഞിയിലെന്നും
ജീവന്റെ ഉപ്പ് കിനിഞ്ഞിരുനെന്ന്.
അടുക്കളയിലെ പുകചൂടിനൊപ്പം
നിങ്ങളും വിറകുകൊള്ളികണക്കെ
നീറി നീറി എരിയുന്നതും .

അച്ഛനോട്...
എനിക്കറിയില്ലായിരുന്നു,മക്കളെ
പോറ്റാൻ വെയിലും,മഞ്ഞും,മഴയും
വകവെക്കാതെ ചോര നീരാക്കി
കഷ്ട്ടപെട്ടതും,നെഞ്ചിൻ കൂടൊരിക്കിയതും
സ്നേഹത്തോടെ മാറോട് ചേർക്കുമ്പോൾ
നെഞ്ചിലെ ചൂട് ഞങ്ങളോടുള്ള
സ്നേഹമാണെന്ന് സത്യമായും
എനിക്കറിയില്ലായിരുന്നു .

സഹോദരിയോട്‌ ...
നമ്മുടെ വീടിനെക്കാളും,വസ്തുവിനെക്കാളും
വില,നിന്നെ സ്വന്തമാക്കാൻ വന്നവർ
നോക്കുകൂലിയായി നിനക്കും വേണ്ടി
ആവിശ്യപ്പെടുന്നതുവരെ, നിന്റെ മൗനം,
അടച്ചിട്ട വാതിലിനുള്ളിൽ നിന്നും
അമ്മയുടെ തേങ്ങലും അച്ഛന്റെ
സ്വാന്തനിപ്പിക്കലും, എന്തിനായിരുന്നെന്നു
അന്നെനിക്കറിയില്ലായിരുന്നു.

"ഞാൻ മണ്ണോടുചേർന്നു കൊണ്ടിരിക്കുമ്പോളും
നിങ്ങളെന്ന മുറിവ് എന്തേ എന്നിലുണങ്ങാത്തെ?"
Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.