2013 മേയ് 3, വെള്ളിയാഴ്‌ച

ആത്മാവിന്റെ വിലാപം !


അസ്ഥികളിൽ തണുപ്പ് തുളഞ്ഞുകയറിയ സമയം
സുഖ നിദ്രയിൽ നിന്നും ഞാൻ നെട്ടിയുണർന്നു !

ആരോ എന്റെ മേൽ വെള്ളത്തുണികൊണ്ട് മുടിയിരിക്കുന്നു 
അപ്പോൾ ഞാൻ വിവസ്ത്രനും നിസ്സഹായനുമാണെന്നറിഞ്ഞു.

എന്റെ ചുറ്റും കഴുകനെപോൾ ചിലർ വട്ടമിടുന്നു !
എന്താണെനിക്കെന്നുള്ള ചോദ്യം അവഗണിച്ചു ചിലർ കരയുന്നു

2013 ഏപ്രിൽ 24, ബുധനാഴ്‌ച

അറബിയും പച്ചയും പിന്നെ ഞാനും !



ഒരു നിസ്സാൻ അർമാദ ഷോപ്പിനു മുന്നിൽ പാർക്ക് ചെയ്തു അതിൽ നിന്നും ഒരു കിളവൻ(അങ്ങിനെ വിളിക്കാൻ പാടുണ്ടോ ? ഇതിലെ കിളവന്മാർ വിഷമിക്കരുത്)അറബിയും അതിനു പിന്നാലെ ഒരു പ്രകടം കണക്കെ കുറെ കുട്ടികളും ഷോപ്പിലേക്ക് കയറി 

സലാം പറഞ്ഞു കുഷലാന്യേഷണവും കഴിഞ്ഞു അതിയാൻ കാര്യത്തിലേക്ക് വന്നു . അവർക്ക് വേണ്ടത് ഒരു ഫ്രിഡ്ജ് ആണ് ,ആവിശ്യം ന്യായം . ഞാൻ അവർക്ക് ആവിശ്യപ്പെട്ടത്‌ തിരഞ്ഞെടുക്കാൻ അവസരവും കൊടുത്തു . സാമാന്യം കുറച്ചു വലിയത് തന്നെ അയാള് തിരഞ്ഞെടുക്കുകയും വിലപേശലും തുടങ്ങി

ഇവിടെ നാട്ടിലെപോലെ M R P ഇല്ലാത്തത് കാരണം വീടിന്റെ പുതിയ അടുക്കളപണി നടക്കുന്നത് കാരണം ഒരു വില പറഞ്ഞു. അയാൾക്ക്‌ കാര്യം മനസ്സിലായപോലെ തര്ക്കിക്കാൻ തുടങ്ങി . അവസാനം ഇലക്കും മുള്ളിനും കേടുപറ്റാത്ത രീതിയിൽ കച്ചവടം ഉറപ്പിക്കുകയും ചെയ്തു !

2013 ഏപ്രിൽ 20, ശനിയാഴ്‌ച

എന്റെ ആദ്യത്തെ വിമാന യാത്ര !




അത് അടുത്ത കാലത്തോന്നുമല്ല കേട്ടോ .ഒരു പത്തു കൊല്ലമെങ്കിലും കഴിഞ്ഞുകാണും ഓർമ്മ ശരിയാണെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു അധിക കാലമായിട്ടില്ല എന്നു തോനുന്നു 

കുറച്ചു കാലം കോളേജില് പോയപ്പോളെക്കും ഞാൻ പടിപ്പുനിർത്തി കാരണം മറ്റൊന്നുമല്ല ബസ്സുകയറാൻ പോകുമ്പോൾ ആളുകള് ചോദിക്കും നീ എന്തിനാ പഠിക്കുന്നെ എന്നു ? അപ്പോൾ പിന്നെ ഞാനും സ്വയം ചിന്തിച്ചു എന്തിനാ പഠിക്കുന്നെ ?

അവസാനം ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു. അതിനു ശേഷം തേരാപാര നടക്കുന്നത് കണ്ടു അളിയൻ ഒരു വിസ അയച്ചുതന്നു

അങ്ങിനെ ഞാനും ദുഫായിക്കാരൻ ആകാൻ തീരുമാനിച്ചു. പോകേണ്ട ആ ദിനവും വന്നെത്തി ,നെടുമ്പാശ്ശേരി വഴിയാണ് പോകുന്നത് . കുറച്ചതികം യാത്ര ചെയ്യേണ്ടാതിനാൽ യാത്രയിൽ തടസ്സം നേരിടാതിരിക്കാൻ ഉപ്പ ഒരു മോയിലാരെ വിളിച്ചു .

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

രക്തദാനം വരുത്തിവെച്ച പൊല്ലാപ്പ്!!

പ്രിയ സുഹൃത്തുക്കളെ,,,

കുറെ വര്ഷങ്ങള്ക്ക് മുമ്പ് നടന്ന  ഒരു സംഭവമാ. കുറെയെന്നുവെച്ചാൽ യേശു ജനിക്കുന്നതിനും മുമ്പല്ലകേട്ടോ?

പതിനെഴ് വർഷങ്ങൾക്കു മുമ്പ് ,നത്തോലിപോലെയുള്ള പ്രീ ഡിഗ്രിക്ക് പഠിക്കുന്ന 18 വയസ്സുകാരനായ ഒരുപയ്യൻ തൃശൂര് അമല ഹോസ്പിറ്റലിൽ കിടക്കുന്ന അവന്റെ അമ്മാവനെ കാണാൻ പോയി 

ഒന്നാലോചിച്ചു നോക്കിക്കേ '68 കി മി'ദുരം ഒറ്റയ്ക്ക് അതും 18 വയസ്സ് മാത്രമുള്ള ഒരു പയ്യന്! ഉമ്മയുടെ നിർഭന്തത്തിനു വഴങ്ങിയോന്നുമല്ല

 ചിലപ്പോ  മരുമകന് അമ്മാവനെ കാണാനുള്ള ഈ സുവര്ന്നവസരം കിട്ടിയില്ലങ്കിലോ ?അമ്മാവന ഇപ്പോളും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ട്  
( ആ ആസുത്രീയിൽ അന്ന് ചെറിയ മൃഗശാല ഉണ്ടായിരുന്നു അതാണ്‌ എന്റെ ടാർജെറ്റ്‌ )   


ശ്ശെടോ അവിടെയെത്തിയപ്പോളെല്ലേ കാര്യത്തിന്റെ ഗൌരവം മനസ്സിലാകുന്നത്‌ !അമ്മാവന് നാളെ വലിയ ഒരു ഓപ്പറേഷൻ വേണം .8 കുപ്പി രക്തവും സമയം വൈകുന്നേരം 4 മണി 

2013 മാർച്ച് 23, ശനിയാഴ്‌ച

ഭഗത് സിംഗ് ... ചില വസ്തുതകൾ !!



1923 വര്ഷം ഈ ദിവസം ഭഗത് സിംഗ്,സുഖ്ദേവ്,രാജ്ഗുരു എന്നിവരെ ഗാന്ധിജിയുടെ മൗന സമ്മതത്തോടെ തൂക്കിലെറ്റി? ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു. രാജ്യത്തിന്റെ ശ്രദ്ധ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിലേക്കു മാത്രമായി ചുരുങ്ങി. ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ കഴിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഗാന്ധി മാത്രമാണെന്ന് ജനങ്ങൾ കരുതിയിരുന്നു! എന്നാൽ ഭഗത് സിംഗ് ഉറച്ചു വിശ്വസിച്ചിരുന്നു ഗാന്ധി-ഇർവിൻ കരാർ തങ്ങൾക്കനുകൂലമാവില്ലെന്ന്. മാർച്ചിൽ ഡെൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി. ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം മുഴുവൻ അധികാരികളുടെ നേരെ അപ്പീലുകളുടെ ഒരു കൂട്ടം തന്നെയായിരുന്നു രാജ്യമെമ്പാടുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നത്.


2011 ഡിസംബർ 2, വെള്ളിയാഴ്‌ച

ഒരു വിവാഹിതയുടെ പ്രണയം


നിശബ്ദതയുടെ താഴ്വരപോലെ തോന്നിക്കുന്ന ഒരു നീണ്ടവരാന്തയില്‍ മരുന്നുകളുടെ ഗന്ധം ശ്വസിച്ചുകൊണ്ട് എന്തോചിന്തിച്ചു നടക്കവേ അവന്റെ മുന്നിലുടെ ചിത്രശലഭത്തെപോലെ പല വര്‍ണ്ണങ്ങളാല്‍പൊതിഞ്ഞ ഉടുപ്പിട്ട ഒരുപെണ്‍കുട്ടി കടന്നുപോയി. അവനെ മറികടന്നതും തിരിഞ്ഞുനോക്കികൊണ്ട്‌ നിഷ്കളങ്കമായി പുഞ്ചിരിച്ചു, തിരിച്ചൊന്നു പുഞ്ചിരിക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവള്‍ ഇളം കാറ്റിന്റെ തലോടലേറ്റ അപ്പൂപ്പന്‍ താടിപോലെ മുന്നോട്ടു ഒഴുകിതുടങ്ങിയിരുന്നു. പിന്നില്‍നിന്നുള്ള കാല്‍പെരുമാറ്റം കേട്ടുകൊണ്ടാണ് അവന്‍ തിരിഞ്ഞുനോക്കിയത്.തൊട്ടു പിന്നില്‍ ഒരു യുവതി നടന്നുവരുന്നു.നാളെയുടെ പ്രതീക്ഷകള്‍ അവളുടെ കണ്ണുകളില്‍കാണുന്നില്ല. അവനൊരുനിമിഷംനിന്നു, പിന്നെ നോക്കുമ്പോള്‍ പെട്ടന്നു ഉരുണ്ടുകുടിയ കാര്‍ മേഘങ്ങളില്‍പെട്ട പൂ൪ണ്ണചന്ദ്രന്‍ മറഞ്ഞപോലെ അവന്റെ കാഴ്ചകളില്‍നിന്നും മറഞ്ഞുപോയിരുന്നു. ഒരു പാട് കാലം പുറകിലേക്ക് നടന്ന ഓര്‍മ കള്‍ക്ക് വിരാമം കുറിച്ചത് പോക്കറ്റില്‍ കിടന്നു കരഞ്ഞ മൊബൈല്‍ ശബ്ദമാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തതും .മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദം

ഹലോ സമീറല്ലേ ......?

അതെ !!!

"നീയിപ്പോളെവിടെയാണ്",ഒരുനിമിഷം അവനൊന്നുപരിഭ്രമിച്ചു എന്നിട്ട് മറുപടിപറഞ്ഞു."ഞാന്‍ നഗരത്തിലെ ഒരു ഹോസ്പിറ്റലിലാണ്

നിങ്ങളാരാണ്‌ എനിക്ക് മനസിലായില്ല

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പറയാന്‍ ബാക്കിവെച്ചത് .....


  എപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി കടന്നുവരാറുള്ള ഒരു ചങ്ങാതിയെ നിങ്ങള്‍ക്കും കൂടി പരിചയപ്പെടുത്താം.
പ്രകൃതി മനോഹരമായ നിളയുടെ തീരത്ത് ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അവനു ഓണമോ വിഷുവോ ഒന്നും ചെറുപ്പത്തിലവൻ അറിഞ്ഞിട്ടില്ല പട്ടിണിയുടെ നടുകടലില്‍നിന്നാണ് വരുന്നത് തന്നെ.കളിക്കുട്ടുകാരില്‍നിന്നെല്ലാം അവന്‍ വിട്ടുനിന്നു, അല്ല എല്ലാവരും അവനെഅകറ്റി അവന്റെ സങ്കടങ്ങള്‍ ആരോടും പറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചുവെച്ചു.ലോകത്തിന്റെ വളർച്ച, നാടിന്റെ വളര്‍ച്ച അതൊന്നും അവനറിയില്ല .ഓരോ വിശേഷങ്ങള്‍ വരുമ്പോഴും ഒരു നോവായി അവന്‍ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മറ്റുള്ളവര്‍ പുത്തനുടുപ്പിട്ട് പള്ളിക്കുടത്തില്‍ പോകുമ്പോള്‍ ഇവന്‍ പോകുന്നത് നരച്ച ട്രൗസറും അടുത്തവീട്ടുകാര്‍ കൊടുത്ത ഒരു ഷര്‍ട്ടും ഇട്ടുംകൊണ്ട്.ഒരുനേരമെങ്കിലും വയറു നിറച്ചു കഴിക്കാനുള്ള മോഹം, അതാണ്‌ നാലാം ക്ലാസ്സുവരെ പോകാന്‍ പ്രേരിപ്പിച്ചത് തന്നെ.അതിനു ശേഷം അടുത്തവീട്ടുകാര്‍ക്ക് വീടുകളിലെക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുക.പുഴയോരത്തു സൊറ പറഞ്ഞിരിക്കുന്ന ചേട്ടന്മാര്‍ക്ക് സിഗരറ്റ്, ബീഡികൊണ്ട് പോയി കൊടുക്കും, അതുകൊണ്ട് അവന്‍ കൌമാരത്തില്‍ തന്നെ പുകവലി, മദ്യപാനം എന്നിവപഠിച്ചു. കുടാതെ ചേട്ടന്മാരുടെ ചിലവിക്രിയകളില്‍ സഹകരിച്ചതോടെ സാമാന്യം നല്ല വസ്ത്രങ്ങളിടാനും ബുദ്ധിമുട്ടില്ലന്നായി.ഇനി യൗവനത്തിലേക്ക് വരാം.  എല്ലവരെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട "വാസു"വായി മാറിക്കഴിഞ്ഞു . വാസുവില്ലാതെ നാട്ടില്‍ ഒരാഘോഷംപോലുമില്ലന്നായി.അവനൊരു നിഷ്കളങ്കന്‍, ആര് എന്ത്ജോലിപറഞ്ഞാലും മടിയുംകുടാതെ മാടിനെപോലെ ചെയ്യും .എപ്പോഴും അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കാണാം!

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.