പരീക്ഷാചൂട് കഴിഞ്ഞ
ഒഴിവ്ദിനത്തിലായിരുന്നു
പതിമൂന്നാം വയസ്സിൽ
അവൾ ഋതുമതിയായത് .
അതുവരെ അവളെന്റെ
കളിക്കൂട്ടുകാരിയായിരുന്നു
പിന്നീടുള്ള ദിനങ്ങളിൽ
മണ്ണപ്പം ചുട്ടുകളിക്കാനും
സാറ്റ് കളിക്കാനും അവളില്ലായിരുന്നു.
ഒരു ദിനം അവളുടെ വീട്ടിൽ
ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ
മുതിർന്നവർ പറയുന്നു
'അവള് വല്യപെണ്ണായെന്നു'
ഞാൻ നോക്കിയപ്പോൾ
തലേന്ന് കണ്ട അതേവലുപ്പം മാത്രം .
ഒഴിവ്ദിനത്തിലായിരുന്നു
പതിമൂന്നാം വയസ്സിൽ
അവൾ ഋതുമതിയായത് .
അതുവരെ അവളെന്റെ
കളിക്കൂട്ടുകാരിയായിരുന്നു
പിന്നീടുള്ള ദിനങ്ങളിൽ
മണ്ണപ്പം ചുട്ടുകളിക്കാനും
സാറ്റ് കളിക്കാനും അവളില്ലായിരുന്നു.
ഒരു ദിനം അവളുടെ വീട്ടിൽ
ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ
മുതിർന്നവർ പറയുന്നു
'അവള് വല്യപെണ്ണായെന്നു'
ഞാൻ നോക്കിയപ്പോൾ
തലേന്ന് കണ്ട അതേവലുപ്പം മാത്രം .